Thursday, September 27, 2018

ആഫ്രിക്കൻ ഗ്രേ പാരറ്റ് (African Grey Parrot)




ആഫ്രിക്കൻ ഗ്രേ പാരറ്റ്. പേരിൽ തന്നെ ജൻമ്മനാടുള്ള സുന്ദരീ സുന്ദരൻമ്മാർ. പരിശീലിപ്പിച്ചാൽ 6 മാസം കൊണ്ട് മനുഷ്യരെപ്പോലെ സംസാരിക്കാനും 400 ഓളം വാക്കുകൾ മനസിൽ സൂക്ഷിക്കാനും കഴിവുള്ള വിരുതർ.

പക്ഷികളിലെ മിമിക്രിക്കാർ. ചുറ്റുപാടുള്ള ഏത് ശബ്ദവും അനുകരിക്കാനുള്ള വിസ്മയിപ്പിക്കുന്ന കഴിവ്. എപ്പോഴും വിശ്വസിക്കാവുന്ന സ്വഭാവം അവഗണിച്ചാൽ പ്രതികരണമെന്നതു പോലെ തൂവൽ കൊതിപൊഴിക്കുന്ന സ്വഭാവം.

ആറാം വയസിൽ പ്രായപൂർത്തിയാവുന്ന ഇവർക്ക് മുളപ്പിച്ചതോ കുതിർത്തിയതോ ആയ ധാന്യങ്ങളും പഴങ്ങളും തന്നെയാണ് മുഖ്യതീറ്റ . സുര്യകാന്തിക്കുരു ഏറെ പ്രിയമുള്ളവരാണ് . ഇത് അധികം നൽകിയാൽ തൂവൽ ഭംഗി മങ്ങി പോവാൻ സാധ്യതയുണ്ട് എന്ന് ബ്രീഡർമ്മാർ പറയുന്നു.

ഇവയുടെ ആയുസ് 50 വർഷം വരെയാണ്. ആൺ പെൺ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തണം. ഹാൻഫീഡ് ചെയ്ത് ഇണക്കി വിൽക്കുന്ന കച്ചവടക്കാരുണ്ട്. ഇണങ്ങിയ പാരറ്റിന് കഴിവ് അനുസരിച്ച് മോഹവിലയാണ്. ഹാൻഫീഡ് കുട്ടികൾക്ക് പ്രായമനുസരിച്ച് 26000 മുതൽ വില തുടങ്ങുന്നു. ഇണക്കമില്ലാത്ത ഒരു ജോടി ഗ്രേ പാരററിന് ഡിഎൻഎ പേപ്പറിന്റെ പഴമ അനുസരിച്ച് 45000 മുതൽ വില വരുന്നു


Saturday, September 22, 2018

ഷുഗർ ഗ്ലൈഡർ (Sugar Glider)


ചെറുതും, ഓമനത്തമുള്ളതും,  പെററ്സ് ആയി വളർത്തുന്നതുമായ  ഷുഗർ ഗ്ലൈഡർ പ്രധാനമായും ആസ്ത്രേലിയൻ, ന്യൂ ഗിനിയൻ ദേശക്കാരാണ് കൂടാതെ ഇന്തോനേഷ്യയിലെ ചില ദീപുകളിലും കാണപ്പെടുന്നു .

മധുരം ഇഷ്ടപ്പെടുന്നതിനാലാണ് ഇവയെ ഷുഗർ ഗ്ലൈഡർ എന്ന് വിളിക്കുന്നത്. കാഴ്ച്ചയിൽ അണ്ണാനെ പോലെയാണങ്കിലും ഇവ അണ്ണാൻ വർഗ്ഗമല്ല മാർസൂപ്പോലിയ വർഗ്ഗത്തിൽ പെട്ടവയാണ് കുട്ടികളെ ഇവ കങ്കാരുവിനെപ്പോലെ ഉദരസഞ്ചിയിൽ കൊണ്ടു നടക്കും

മാർസൂപ്പോലിയ

സസ്തനികങ്ങളുടെ ഉപഗോത്രമാണ് മാർസൂപ്പേലിയ. ഉദര സഞ്ചിയുള്ള ഇവ പ്രധാനമായും ആസ്ത്രേലിയയിലും പിന്നെ അമേരിക്കയിലും കാണുന്നു. ഇതിലെ മിക്കവാറും ജീവികൾക്കും ഉദരസഞ്ചിയുണ്ട്.കങ്കാരു,ഒപ്പോസം, കോല,വാലാബി എന്നിവയും ഈ ഗോത്രത്തിലെ ജീവികളാണ്. ഇവ പൂർണ്ണവളർച്ചയെത്താത്ത കുഞ്ഞുങ്ങളെയാണ് പ്രസവിക്കുന്നത്. കുഞ്ഞ് സഞ്ചിയിൽ കിടന്ന് മുലപ്പാൽ കുടിച്ച് വളർച്ചയെത്തും. ഇവയിലെ 70 ശതമാനത്തോളം വർഗ്ഗങ്ങളും ആസ്ത്രേലിയ, ന്യൂ ഗിനിയ അവയുടെ അടുത്തുള്ള ദ്വീപുകൾ എന്നിവിടങ്ങളിൽ വസിക്കുന്നു. ബാക്കിയുള്ളവ അമേരിക്കയിലും.

ഷുഗർ ഗ്ലൈഡർ മാർസൂപ്പോലിയ വർഗ്ഗത്തിൽ പെട്ടതിനാൽ ആസ്ത്രേലിയയിലെയും അമേരിക്കയിലെയും ചില പ്രദേശങ്ങളിൽ ഷുഗർ ഗ്ലൈഡറിനെ വളർത്തൽ നിരോധിച്ചിരിക്കുന്നു

ഷുഗർ ഗ്ലൈഡർ പ്രത്രേകതകൾ

കാഴ്ച്ചയിൽ അണ്ണാനെ പോലെ പുറത്ത് വരകളുള്ള ഇവയുടെ ശരീര രോമങ്ങൾ കമ്പിളിപ്പുതപ്പ് പോലെയാണ് . കണ്ണുകൾ ഉരുണ്ട് പുറത്തേക്ക് തള്ളി മനോഹരമായി നിൽക്കും. വായുവിലൂടെ ചാടി പറക്കാൻ ഇവയ്ക്ക് കഴിവുണ്ട്. മരപ്പൊത്തുകളിൽ താമസിക്കുകയും കൂട്ടമായി ജീവിക്കുകയും ചെയ്യുന്ന ഇവർ പകൽ ഉറങ്ങുകയും  രാത്രിയിൽ പുറത്തേക്ക് ഇറങ്ങാൻ ഇഷ്ടമുള്ളവരുമാണ്.

ഷുഗർ ഗ്ലൈഡർ പെറ്റ്സ്

ഇണക്കിയെടുത്താൽ വളരെ രസകരമാണ്. ഏതൊരാളെയും ആകർഷിക്കുന്ന ഓമനത്തമാണ് ഇവർക്ക്. ഇണങ്ങാത്ത ഷുഗർ ഗ്ലൈഡർ കൂർത്ത പല്ലുകളും നഖങ്ങളും കൊണ്ട് ആക്രമിക്കാൻ  സാധ്യതയുണ്ട്.  ഇവയെ വളർത്തുന്നത്കൊണ്ട് മനുഷ്യർക്ക് വിഷ ബാധ  പോലുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. ചാടി നടക്കാൻ ഇഷ്ടമുള്ളവയായതിനാൽ വലിയ കൂട് ഇവർക്കായി ഒരുക്കേണ്ടതാണ് മധുരമുള്ളവ ഇഷ്ടഭക്ഷണമാണ്. തേൻ, ബേബി സെർലാക്ക്, ഫ്രൂട്ട്സ്, കാരറ്റ് , കുക്കുമ്പർ, ചെറു പ്രാണികൾ, ചെറു പുഴുക്കൾ. ഷുഗർ ഗ്ലൈഡറിന് ഇന്ത്യൻ വിപണിയിൽ പ്രായമനുസരിച്ച് ജോടിക്ക് 16000 മുതൽ 22000 വരെ  വില വരുന്നു.




Wednesday, September 19, 2018

അങ്ങാടിക്കുരുവി (House Sparrow)


കുരുവികൾ യൂറോപ്പ്, മെഡിറ്റനേറിയൻ പ്രദേശങ്ങൾ, ഏഷ്യ എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപെടുന്നു. ഇത് സ്വാഭാവികമായോ മനപൂർവ്വമായോ  ലോകത്തിൻ്റെ  പല ഭാഗത്തും കാണപ്പെടുന്ന ഒരു പക്ഷിയാണ് .മനുഷ്യൻ്റെ ആവാസ്ഥ വ്യവസ്ഥയുമായി ബന്ധപെട്ടിരിക്കുന്ന ഈ ചെറിയ പക്ഷിക്ക്  തവിട്ട് നിറത്തിലോ ചാരനിറത്തിലോ ഉള്ള തൂവലുകളാണ് ഉള്ളത്. 14 മുതൽ 16 cm വരെ നീളമുള്ള ഇവ മിത ശീതോഷ്ണ കാലാവസ്ഥയിൽ ധാരാളമായി കാണപ്പെടുന്നു. മല പ്രദേശങ്ങളിലും, നഗരങ്ങളിലും, ഗ്രാമങ്ങളിലും ഒറ്റപ്പെട്ട കൃഷിയിടങ്ങളിലും ഏറ്റവും കൂടുതൽ ഈ കുരുവികളെ കാണാം. ആൺ കുരുവികൾ ചാരനിറത്തിലുള്ള കിരീടവും ഉദരഭാഗവും ഉളളവയാണ്. പക്ഷേ കഴുത്തും നെഞ്ചു ഭാഗവും കറുപ്പ് നിറത്തിലാണ്. കൂടാതെ ചുണ്ടുകൾക്കും കണ്ണിൻ്റെ വളയങ്ങൾക്കും കറുപ്പു നിറം കാണാം.

വേനൽക്കാലത്ത് അവയുടെ ചുണ്ടുകൾ നീല- കറുപ്പ് നിറത്തിലും കാലുകൾ ബ്രൗൺ നിറത്തിലുമാണ്. മഴക്കാലത്ത് തൂവലുകൾ മങ്ങിയ നിറത്തിലും ചുണ്ടുകൾ മഞ്ഞകലർന്ന ബ്രൗൺ നിറത്തിലുമാണ് കാണുന്നത്. പെൺ കുരുവികൾക്ക് തലയിലും കഴുത്തിലും കറുപ്പ് നിറമില്ല അതുപോലെ ചാരനിറത്തിലുള്ള കിരീടവുമില്ല. എന്നാൽ ബ്രൗൺ നിറത്തിലുള്ള വരകൾ കാണാം. കുരുവി കുഞ്ഞുങ്ങൾ നല്ല കടും ബ്രൗൺ നിറത്തിലുള്ള തൂവലുകളാൽ മനോഹരമാണ്. അവയുടെ ചുണ്ടുകൾ ഇളം മഞ്ഞ നിറത്തിലാണ്. 






Friday, September 14, 2018

പ്രാവ് (Pigeon)





പ്രാവ് വളർത്തൽ : റോക്ക് പ്രാവുകളിൽ നിന്നും രൂപപ്പെട്ടവർ ആണ് ഇന്ന് കാണുന്ന ഫാൻസി പ്രാവുകൾ. മേനി അളവുകൾ, കഴുത്ത്, ആകൃതി, തല എടുപ്പ് എന്നിവയാണ്  പ്രാവുകളുടെ പാരമ്പര്യം നിർണയിക്കുന്ന ഘടകങ്ങൾ. കാൽ നീളം, ഉടൽ നീളം, കൺ വളയങ്ങൾ, ചുണ്ടുകൾ എന്നിവയുടെ വ്യത്യസ്തത ആണ് ഒരേ ജനസ്സുകളിൽ വിവിധ ഇനങ്ങളെ സൃഷ്ടിക്കുന്നത്.  തല, കഴുത്ത്, വാൽ എന്നിങ്ങനെ മൂന്ന് ഇടങ്ങൾ പ്രാവിൻ്റെ മൂല്യത്തെ നിർണയിക്കുന്നു . തലയിൽ ആകട്ടെ തലപ്പൂവ്, തൊപ്പി, ചുണ്ടു, മേൽചുണ്ടു, കൺ വളയങ്ങൾ എന്നിവയാൽ നിർണയിക്കുമ്പോൾ കഴുത്തിൽ തൂവൽ ചുരുളുകളും നെഞ്ചു അളവുകളും ആണ് ആധാരം ആക്കപ്പെടുന്നത് .  വാലിൽ ആണ് വ്യത്യസ്തതകൾ ഏറെ ഉള്ളത് വാലിൽ ആകൃതിയേക്കാൾ തൂവൽ അടയാളങ്ങൾ തൂവൽ നിറങ്ങൾ എന്നിവയ്ക്കാണ്  മുൻഗണന. ഫാൻസി പ്രാവുകളും പറവ പ്രാവുകളും മറ്റു മികച്ച പ്രകടന കാരും ഉൾപ്പെടെ ഏകദേശം 800 ഓളം ഇനങ്ങൾ  ലോകത്തിൽ  ഉണ്ട്. 10 കള്ളി പൊട്ടി (ചിറകിലേ അവസാന 10 തൂവലുകൾ) തീരുമ്പോൾ പ്രാവ് പ്രായപൂർത്തി ആകുന്നു. ആരോഗ്യം ഉള്ള പിട പ്രാവ് 4 മുതൽ 8 തവണ വരെ ഒരു വർഷത്തിൽ മുട്ട ഇടുന്നു. പൊതുവെ 2 മുട്ടകൾ ആണ് ഇടുക.  ആദ്യത്തെ മുട്ട ഇട്ടു 1 ദിവസത്തിന് ശേഷം അടുത്ത മുട്ട ഇടുന്നു. 17 മുതൽ 21 ദിവസത്തിനുള്ളിൽ മുട്ട വിരിയും. ആദ്യ അഞ്ചു ദിവസം പൂവനും പിടയും കുഞ്ഞുങ്ങൾക്ക് പാൽ (തൊണ്ടയിൽ ഉല്പാദിപ്പിക്കുന്ന  മഞ്ഞ നിറമുള്ള ദ്രാവകം) മാത്രമേ കുഞ്ഞുങ്ങൾക്ക് നല്കാറുള്ളൂ. തുടക്കക്കാർ പൊതുവെ നാടൻ പ്രാവുകളെ വളർത്തി തുടങ്ങുന്നത് ആണ് നല്ലത്‌. പ്രാവുകൾക്ക് പൊതുവെ വരുന്ന അസുഖങ്ങൾ വയറിളക്കം , കറക്കം, കഫക്കെട്ട് , കണ്ണസുഖം, പ്രാവ് വസൂരി എന്നിവ ആണ്. വയറിളക്കം വന്ന പ്രാവിന്  രാവിലേയും വൈകുന്നേരവും 2 തുളളി നോർമേട്രജൽ നൽകുക.വസുരിക്കു  തുജ എന്ന ഹോമിയോ മരുന്നു ഫലപ്രദം ആണ്.  കറക്കത്തിനും പെടലിവെട്ടിനും നമ്മുടെ നാട്ടിൽ ഇതുവരെ കൃത്യമായ മരുന്നുകൾ ലഭ്യമായി തുടങ്ങിയിട്ടില്ല. അറേബ്യൻ നാടുകളിൽ ഉള്ള ഒരു തരം പ്രതിരോദ കുത്തിവെപ്പ് (Chevivac p.200) ഫലപ്രദമാണ്. കഫകെട്ടിനു azze 200 നൽകുക. കണ്ണ് അസുഖങ്ങൾക്ക് clipox ഇളനീർ കുഴമ്പ് എന്നിവ ഫലപ്രദം ആണ്. (പ്രാവുകൾക്കു പ്രതിരോധ  കുത്തിവയ്പ് ഇപ്പോൾ നമ്മുടെ നാട്ടിൽ ചില ഇടങ്ങളിൽ ലഭ്യമാണ് ) കഴിവതും 3 മാസത്തിൽ ഒരിക്കൽ പ്രാവിന്  വിര ഇളക്കുക ഇതു മൂലം അസുഖങ്ങൾ ഒരു പരിധിവരെ കുറയ്ക്കാം. അൽബോമെർ ഇതിനായി ഉപയോഗിക്കാം. അതു പോലെ പരാദങ്ങളുടെ  ആക്രമണം ഒഴിവാക്കാൻ  tic tox, butox എന്നിവ ഉപയോഗിക്കാം മഴക്കാലത്ത് പൗഡർ രൂപത്തിൽ ഉള്ളവ ഉപയോഗിക്കാൻ ശ്രെമിക്കുക  . വേപ്പെണ്ണയും നല്ലതാണ്.  കൂട്ടിനുള്ളിൽ വളർത്തുന്ന പ്രാവുകൾക്ക് ഗ്രിറ്റ് നൽകുക. മണൽ , ഇഷ്ടിക്പൊടി, പാറപൊടി, ചാരം , എല്ലുപൊടി, കണവ നാക്കു പൊടി, മുട്ട തോട് എന്നിവ തുല്യ അനുപാതത്തിൽ ചേർത്തു ഗ്രിറ്റ് തയാറാക്കാം. പ്രാവുകൾക്ക് വിറ്റാമിനുകൾ നൽകുക (വിമറൽ, groviplex) എന്നിവ കുടിക്കുന്ന വെള്ളത്തിൽ ചേർത്തു നൽകുക. എല്ലുകളുടെ ആരോഗ്യത്തിനായി ഷെർലാക് നൽകാം. കൂട്ടിൽ ഇട്ടു വളർത്തന്നവയെ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ശുദ്ധ ജലത്തിൽ കുളിക്കാനും സൂര്യപ്രകാശം ഏൽക്കാനും അവസരം ഒരുക്കുക കുളിക്കാനുള്ള വെള്ളത്തിൽ വെളുത്തുള്ളി, മഞ്ഞൾ എന്നിവ ചേർത്താൽ നന്ന്. ഗോതമ്പ്, വെള്ളച്ചോളം, മണി ചോളം, ഇരുമ്പ് ചോളം, പന്ന പുല്ലു, ചെറുപയർ , പൊട്ടുകടല, ഫിനിഷേർ എന്നിവ  ചേർക്കാം . ആരോഗ്യവും അഴകും ഉള്ള പ്രാവുകളെ സൃഷ്ടിക്കുക എന്നതാണ് ഓരോ പ്രാവ് സ്നേഹിയുടെയും കടമ . പ്രാവുകളെ വിൽപന ചരക്ക് ആക്കി മാറ്റാതിരിക്കുക . 
പ്രാവുകളെ വാങ്ങുമ്പോൾ നല്ല ആരോഗ്യം ഉള്ളവയെ വാങ്ങാൻ ശ്രെദ്ധിക്കുക, പ്രാവുകൾക്ക് പല സ്ഥലങ്ങളിലും സാഹചര്യങ്ങളിലും പല വില ആയിരിക്കും . പുതിയതായി വാങ്ങുന്നവയെ ഒരാഴ്ച എങ്കിലും മാറ്റി പാർപ്പിച്ചു നിരീക്ഷിക്കുക.
 കഴിവതും ഒരേ ബ്ലഡ് ലൈൻ ഉള്ളവയെ ജോടി ആക്കാതിരിക്കാൻ ശ്രേമിക്കുക. 


Monday, September 3, 2018


ഏകദേശം 200ൽ അധികം ഫിഞ്ച് വെറൈറ്റികൾ ലോകത്തിൽ ഉള്ളതായാണ് കണക്കാക്കുന്നത്. ഇവരിൽ പ്രധാനികളും പൊതുവെ വളർത്തുന്നവയുമായ ചില ഫിഞ്ചിനങ്ങൾ ഇവയൊക്കെയാണ്



• സീബ്ര ഫിബ്
• ബംഗാളി ഫിഞ്ച്
• സ്റ്റാർ ഫിഞ്ച്
• സ്ട്രോബറി ഫിഞ്ച്
• സ്റ്റാർ ഫിഞ്ച്
• മെൽബാ ഫിഞ്ച്
• കട്ട് ത്രോട്ട് ഫിഞ്ച്
• ചെന്തലയൻ ഫിഞ്ച്
• ബിക്കനോസ് ഫിഞ്ച്
• യൂറോപ്യൻ ഗോൾഡ്
• ഒലീവ് ഫിഞ്ച്
• ക്യൂബൻ ഫിഞ്ച്
• ലോംഗ് ടെയിൽ ഫിഞ്ച്
• ബ്രസീലിയൻ ഫിഞ്ച്
• കർദ്ദിനാൾ ഫിഞ്ചുകൾ
• ബിഷപ്പ് ഫിഞ്ച്
• ഔൾ ഫിഞ്ച്
• പാരറ്റ് ഫിഞ്ചുകൾ

ഫിഞ്ചുകളെ പൊതുവായി 3 വിഭാഗമായി തിരിച്ചിരിക്കുന്നു
• ആസ്ട്രേലിയൻ ഗ്രാസ് ഫിഞ്ച്
• നൺസ്
• വാക്സ് ബിൽ

വ്യത്യസ്ത വർണ്ണത്തൂവലുകളിൽ അലംകൃതമായ ഇവ വളരെ മൃദുവായ ശരീരത്തിന് ഉടമകളാണ്. ഇവയ്ക്ക് അമിതമായ ചൂടോ അധികരിച്ച തണുപ്പോ താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ ഇവയുടെ പരിപാലനം വളരെയേറെ ശ്രദ്ധ വേണ്ട ഒന്നാണ്. അലങ്കാര പക്ഷികളെ വളർത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് വളരെ കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാൻ കഴിയും. പക്ഷേ ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഫിഞ്ച് വളർത്തൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആദ്യം തന്നെ ഗോൾഡിയൻ, സ്റ്റാർ, ഔൾ തുടങ്ങിയ വില കൂടിയ ഇനങ്ങളെ വാങ്ങാതെ താഴെക്കിടയിലുള്ള സീബ്ര ഫിഞ്ച്, ബംഗാളി ഫിഞ്ച് എന്നിവയെ വളർത്തി പരിചയിച്ച ശേഷം മാത്രം വില കൂടിയവയിലേക്ക് മാറുന്നതായിരിക്കും നല്ലത്. വർണ്ണ ഭംഗിയും അതിവേഗ ചലനങ്ങളും കാതിനിമ്പമാർന്ന ശബ്ദങ്ങളും കൊണ്ട് ഇവ ആരെയും സ്വന്തമാക്കാൻ പ്രേരിപ്പിക്കും.

100 രൂപയിൽ തുടങ്ങുന്ന വില ഐറ്റം മാറുന്നതിനനുസരിച്ച് 4000-5000 വരെ പോകും. ഫിഞ്ചിനങ്ങൾ മിക്കവയും 4 ഇഞ്ച് മുതൽ 7 ഇഞ്ച് വരെ മാത്രം വലുപ്പമുള്ളവയാണ്. അഞ്ച് മാസം കൊണ്ട് ഇവ പ്രായപൂർത്തി ആവുമെങ്കിലും 8 മാസത്തിന് ശേഷം മാത്രം ബ്രീഡ് ചെയ്യിച്ചാൽ പക്ഷികൾ ആരോഗ്യത്തോടെ ഇരിക്കുകയും നല്ല ആരോഗ്യമുള്ള കുട്ടികളെ ലഭിക്കുകയും ചെയ്യും. കോളനിയായി വളർത്തി അവർക്ക് തന്നെ ഇഷ്ടമുള്ള ഇണകളെ തെരെഞ്ഞെടുക്കാനുള്ള അവകാശം നൽകുന്നത് നന്നായിരിക്കും അതിനു ശേഷം ബ്രീഡിങ്ങിനായി സെപ്പറേറ്റ് കൂട്ടിലേക്ക് മാറ്റാം. മിക്കയിനം ഫിഞ്ചുകളും 5 മുതൽ 7വരെ മുട്ടകളിടുന്നു. ഇവ ദിവസവും കുളിക്കാനിഷ്ടപ്പെടുന്നവയാണ് അതുകൊണ്ട് ദിവസവും കൂട്ടിൽ നല്ല വെള്ളം വച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. ഇവയുടെ പ്രധാന ശത്രു പല്ലിയും ഉറുമ്പുമാണ് അതുകൊണ്ട് കൂട് തയ്യാറാക്കുമ്പോൾ ഇവ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടിനുള്ളിൽ മുട്ടയിടാൻ കഴിയുന്നതും കലം ഉപയോഗിക്കരുത് കാലത്തിൻ്റെ തണുപ്പ് മൂലം മുട്ട വിരിയാനുള്ള സാദ്ധ്യത വളരെ കുറവാണ്. ഏറ്റവും നല്ലത് ചിരട്ടയാണ് അത് മുട്ടകൾക്ക് ചൂട് നല്ലവണ്ണം ലഭിക്കാൻ ഇടയാക്കും. 15 ദിവസം കൊണ്ടാണ് സാധാരണ മുട്ട വിരിയാൻ എടുക്കുന്ന സമയം . അല്പം വില കൂടിയ വിഭാഗമായ ഗോൾഡിയൻ ഫിഞ്ചുകൾ പൊതുവെ അടയിരിക്കാൻ മടിയന്മാരാണ്. അത്തരം ഫിഞ്ചുകളെ വളർത്തുന്നവർ മുട്ട വിരിയിക്കാൻ വേണ്ടി ചെയ്യുന്ന ഉപായം എന്നത് കുറച്ച് ബംഗാളി ഫിഞ്ചുകളെ വളർത്തി ഇവയുടെ മുട്ട മാറ്റി വച്ച് കൊടുത്താണ്.

അടുത്തതായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണ ക്രമമാണ്. ഫിഞ്ചുകളുടെ പൊതുവെയുള്ള ഭക്ഷണം എന്നത് തിനയാണ് എന്നാൽ നമുക്ക് തന്നെ ഇവയ്ക്ക് ഏറെ പ്രയോജനകരമായ ധാതു സമ്പുഷ്ടമായ ഫുഡ് തയ്യാറാക്കി നൽകാനാവും
റെഡിമെയ്ഡ് ഫുഡായ ഫിഞ്ച് മിക്സ് നൽകുന്നത് ബ്രീഡിംഗിന് വളരെയേറെ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ട് വരുമാന മാർഗ്ഗം എന്ന രീതിയിൽ ഇത് കൊണ്ടു പോകുന്നവർ നല്ല ഫലം കിട്ടണമെങ്കിൽ ഫിഞ്ച് മിക്സ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ധാന്യങ്ങൾ തരി രൂപത്തിൽ തയ്യാറാക്കി നൽകുന്നത് നന്നായിരിക്കും ,ചെറുപയർ, കടല, ഗ്രീൻ പീസ്, ഗോതമ്പ്, മുതിര തുടങ്ങിയ ധാന്യങ്ങൾ നന്നായി കഴുകി ഉണക്കിയ ശേഷം വളരെ ചെറിയ തരികളായി പൊടിച്ച് നൽകുന്നത് വളരെ നല്ലതാണ്. മീൽ വേം ഇവയ്ക്ക് വളരെ നല്ലതും ആവശ്യവുമാണ്, അത് പോലെത്തന്നെ തയ്യാറാക്കി നൽകാവുന്നതാണ് എഗ്ഗ് ഫുഡ്. ഇതിനു പുറമെ ഇലവർഗ്ഗങ്ങൾ നമുക്ക് നൽകാവുന്നതാണ് - തുളസി, കറുകപ്പുല്ല്, തിനപ്പുല്ല്, ചീര, പുതിനയില എന്നിവ നൽകുന്നത് വഴി പക്ഷികളെ ആരോഗ്യത്തോടെ നില നിർത്താം. കടൽ നാക്ക് നൽകുന്നത് വളരെ നല്ലതാണ്. ബ്രീഡിംഗ് ടൈമിൽ എഗ്ഗ് ഫുഡ് ഇടവിട്ട ദിവസങ്ങളിൽ നൽകുന്നത് നല്ല റിസൽട്ട് നൽകും, പക്ഷേ അല്ലാത്ത സമയത്ത് എഗ്ഗ് ഫുഡ് ആഴ്ചയിൽ ഒരു തവണ മതി. കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയ സമയത്ത് മുളപ്പിച്ച ധാന്യങ്ങൾ, വള്ളിപയറിനുള്ളിലെ പരിപ്പ് എന്നിവ നുറുക്കി നൽകുന്നത് കുട്ടികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ശ്രദ്ധിക്കേണ്ട ഒരു കാര്യം ഫിഞ്ചുകളുടെ അടിഭാഗത്ത് കാഷ്ഠം പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെങ്കിൽ അത് വിരയുടെ ലക്ഷണമാണ് ഉടൻ വിരമരുന്ന് കൊടുക്കാൻ തയ്യാറാവുക.

Saturday, September 1, 2018

സൺ_കൊനൂർ [ Sun Conure ]


 സൗത്ത് അമേരിക്കയാണ് ഇവരുടെ  ദേശം. കൊനൂർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പക്ഷി സ്നേഹികൾ ഇവരെയാണ്  ഇഷ്ട്ടപ്പെടുന്നത് . കാരണം ഇവരെ  കാണാൻ നല്ല ഭംഗി ആണ്. ശാന്ത സ്വഭാവക്കാരല്ല ഇവർ . വെറുതെയിരിക്കാൻ അറിയില്ല. എപ്പോഴും എന്തെങ്കിലും ജോലി ചെയ്ത് കൊണ്ടേയിരിക്കണം, എന്നിരുന്നാലും എല്ലാവർക്കും  പ്രിയമാകും ഇവരെ. ഇതിനു   2 മീറ്റർ  നീളം , 2 മീറ്റർ വീതി , 2 മീറ്റർ ഉയരമുള്ള വീട് തന്നെവേണം, കാരണം കൂടുതൽ ദൂരം  പറന്നു നടക്കാനാണ് സൺ കോനൂറിനിഷ്ടം.

പപ്പായ, പേരക്ക, കക്കരിക്ക, മാദളം,  ആപ്പിൾ  തുടങ്ങിയവ വളരെ ഇഷ്ട്ടമാണ്. പച്ചക്കറികളായ പയർ, ക്യാരറ്റ്, ബീട്ട് റൂട്ട്, മുരിങ്ങക്കായ   എന്നിവയും  ഇഷ്ട്ടമാണ് . കമ്പവും നന്നായി കഴിക്കും  . സീഡ് മിക്സ് .തുളസി , പനി കൂർക്ക, ചീര  തുടങ്ങിയ ഇലകളും ഇഷ്ടമാണ്.

 ദിവസവും കുളിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ്. അതുകൊണ്ടു   ഇറങ്ങി കുളിക്കാൻ  ഒരു വലിയ പാത്രത്തിൽ വെള്ളം ദിവസവും  കൂട്ടിൽ ഉണ്ടായിരിക്കണം. വൃത്തിയുടെ കാര്യത്തിൽ   മറ്റ് പക്ഷികളെ പോലെ അല്ല , എപ്പോഴും കുളിച്ച് നടക്കാനാണ് ഇവർക്കിഷ്ടം



Friday, August 31, 2018

ജാവ കുരുവികൾ


നല്ല എണ്ണ മെഴുക്കുള്ള ശരീര പ്രകൃതി ഉള്ള കിളികൾ ആണ് ജാവ കുരുവികൾ. അതിനാൽ തന്നെ അവയെ കാണാൻ നല്ല ഭംഗിയോടും വൃത്തിയോടും കൂടി കാണപ്പെടുന്നു. കുടാതെ ഇവ നല്ല പാട്ടുകാർ കൂടിയാണ്. ശ്രദ്ധിച്ചു നോക്കിയാൽ മാത്രമേ ഇതിന്റെ ആൺ പെൺ കിളികളെ തിരിച്ചറിയാൻ സാധിക്കു. 6 മാസം ആണ് ജാവ കുരുവികൾ ഇണ പ്രായം ആകുവാൻ. അപ്പോഴേ ആൺ പെൺ കിളികളെ തിരിച്ചറിയാൻ സാധിക്കു. ആൺ പെൺകിളികളുടെ കൊക്കും കണ്ണിനു ചുറ്റും ഉള്ള വട്ടത്തിന്റെയും വെത്യസങ്ങൾ ആണ് അവയെ വേർതിരിച്ചു അറിയാൻ സാധിക്കുന്നത്, ആൺ കിളികൾക്കു കൊക്ക് കുറച്ചു ചുവപ്പ് നിറം കുടുതലും കൊക്കിന്റെ വലിപ്പം പെൺകിളിയെ അപേക്ഷിച്ച് കുറച്ചു കുടുതലും ആകും,ആൺ കിളിയുടെ കണ്ണിനു ചുറ്റുമുള്ള വട്ടംപെൺകിളിയെ അപേക്ഷിച്ച് കടും ചുവപ്പും വട്ടം അല്പം കുടുതലും ആകും.  കുടാതെ ആൺ കിളികൾ നന്നായി പാട്ട് പാടുന്നവർ ആണ് അതാണ് ആൺ കിളിയെ പെൺകിളിയിൽ നിന്നും പെട്ടന്നു വേർതിരിച്ചു മനസിലാകാൻ സാധിക്കും. പെൺ കിളികൾ ശരീരം കൊണ്ടും ആൺ കിളിയെ അപേക്ഷിച്ച് അല്പം മാത്രം ചെറുതാണ്, പിന്നെ പെൺ കിളിയുടെ കൊക്കിന്റെ നിറം ചെറുതായി മങ്ങിയ ചുവപ്പും അല്പം വലിപ്പം കുറവും ഉണ്ടാകും ആൺ കിളിയുടെ കൊക്കിനെ അപേക്ഷിച്ച് നോക്കിയാൽ പെൺകിളിയുടെ കണ്ണിനു ചുറ്റുമുള്ള വട്ടം ചെറുതും അതിന്റെ ചുവപ്പ് നിറം അല്പം മങ്ങിയതും ആകും.
 
കോളനി ബ്രീഡിങ്ങിനെ അപേക്ഷിച്ച് ഓരോ ജോഡിയായി വളർത്തുമ്പോൾ ആണ് കുഞ്ഞുങ്ങൾ കൂടുതൽ ജാവയിൽ ലഭിക്കുക. ഒരു ജോഡി ജാവ വളർത്താൻ വേണ്ട ഏറ്റവും ചെറിയ കൂടിന്റെ വലിപ്പം 2 അടി നീളം 2 അടി വീതി 2 അടി ഉയരം ആണ്. ഉണ്ടാക്കുന്ന നെറ്റ് അര ഇഞ്ച്‌ കണി അകലം ഉള്ളത് ഉപയോഗിക്കുക ( അതിലും ചെറുതായാൽ നല്ലത് ). പല്ലി, പാറ്റ എന്നിവ ജാവയുടെ ശത്രുകൾ ആണ് അത് കൊണ്ടാണ് ചെറിയ നെറ്റ് ഉപയോഗിക്കുന്നത്. 1 വർഷം എത്തിയ ജാവ കുരുവികളെ ഇണ ചേർക്കുന്നതാണ് നല്ലത് അല്ലെങ്കിൽ എഗ്ഗ് ബൈൻഡിങ് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.


തിന, നെല്ല്, ചെറിയ കിളികൾക്കുള്ള സീഡ് മിക്സ് എന്നിവ ആഹാരമായി കൊടുക്കാം. ദിവസവും കുളിക്കുന്ന സ്വഭാവം ഉള്ള കിളികൾ ആണ് ജാവ കുരുവികൾ അത് കൊണ്ട് അവക്ക് കുടിക്കാനും കുളിക്കാനും വെള്ളം വേറെ വേറെ വെച്ചു കൊടുക്കണം, കുളിക്കുന്ന വെള്ളം അവ കുളിച്ചുകഴിഞ്ഞാൽ കൂട്ടിൽ നിന്നും എടുത്തു മാറ്റണം, എപ്പോഴും കുടിക്കാൻ ഉള്ള വെള്ളം കൂട്ടിൽ ലഭ്യമാകണം. തണുപ്പ് ഉള്ള അന്തരീക്ഷത്തിൽ കൂട്ടിൽ ഒരു 40 വാട്സ് ബൾബ്‌ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. കാൽസ്യത്തിനു വേണ്ടി കടൽ നാക് നിർബന്ധമായും കൊടുക്കണം. ഇല വർഗങ്ങൾ തുളസിയില,പനീർകൂർക്ക ഇല, മുരിങ്ങ ഇല,കുടങ്ങൽ, ചീര എന്നിവ മാറി മാറി ഓരോ ദിവസവും കൊടുക്കാം. 

കൂടാതെ എഗ്ഗ് ഫുഡ്‌(3 Days കൂടുമ്പോൾ ), സോഫ്റ്റ്‌ ഫുഡ്‌ , കാരറ്റ്, ബീട്രൂറ്റ് എന്നിവ നാര് പോലെ ചികിയതു ( ഒന്നിടവിട്ട ദിവസങ്ങളിൽ), ചെറുപയർ മുളപ്പിച്ചത്, തിന മുളപ്പിച്ചത് ( ആഴ്ചയിൽ ഒരിക്കൽ ) എന്നിവ കൊടുക്കാം. ഇവ കൂട്ടിൽ 6 മണിക്കൂറിൽ കൂടുതൽ വെക്കരുത് ഫങ്ങൽ ഇൻഫെക്ഷൻ വരാൻ സാധ്യത ഉള്ളത് കൊണ്ട് ആണ് അങ്ങിനെ ചെയ്യുന്നത് . 

ജാവ കൂട്  ഉണ്ടാക്കാൻ  വേണ്ടി ചെറിയ കലമോ ബ്രീടിംഗ് ബോക്സ്‌ എന്നിവ വെച്ചു കൊടുക്കാം. പുതിയ കൂടിനെയും സാഹചര്യങ്ങളുമായി ഇണങ്ങി വരാൻ കുറച്ചു സമയം എടുക്കാം. ജാവ പൊതുവേ പേടി ഉള്ള കൂട്ടത്തിൽ ഉള്ള കിളികൾ ആയതു കൊണ്ട് പുതിയ കൂട്ടിലേക്കു ഇട്ടാൽ കഴിവതും അവയെ പേടിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ജാവ കുരുവികൾ കൂട് കൂട്ടി മുട്ട ഇടുന്ന സ്വഭാവം ഉള്ള കിളികൾ ആയതു കൊണ്ട് കൂട് കൂട്ടാൻ അവക്ക്  ചകിരി നാരോ ചെറിയ തരം പുല്ലുകളോ കൂട്ടിൽ ഇട്ടു കൊടുക്കണം. ആൺ പെൺകിളികൾ ചേർന്ന് അവ എടുത്തു കൊണ്ടുപോയി കൂടുണ്ടാകുന്നു. കൂടുണ്ടാക്കിയശേഷം ആണ് അവയുടെ ഇണ ചേരൽ ഉണ്ടാകുക. ഇണ ചേരാൻ വേണ്ടി ആൺ കിളി പെൺകിളിയെ ആകർഷിക്കാൻ വേണ്ടി നല്ല രീതിയിൽ പാട്ട് പാടുന്നത് കാണാം കൂടാതെ പെൺകിളിയുടെ അടുത്തു പോയി ചാടിയും പാട്ടു പാടിയും ഇണയെ ആകർഷിക്കും. ഇണ ചേർന്ന് 4 മുതൽ 7 ദിവസത്തിനുളിൽ പെൺ കിളി മുട്ട ഇടാം ( 4 മുതൽ 7 മുട്ടകൾ വരെ ഇടും ) ( രണ്ടും പെൺകിളികൾ ആണെകിലും മുട്ട ഇടും അൺഫെർട്ടിലൈസ്ഡ് എഗ്ഗ്. പക്ഷെ അവ അടിയിരിക്കാതെ ഇരിക്കുകയും ചെയ്യും ) മുട്ട ഇട്ടു 18 മുതൽ 21 ദിവസത്തിനു ഉള്ളിൽ മുട്ടകൾ വിരിയും(ഒരു 26 ദിവസം നോക്കിയശേഷം മുട്ടകൾ എടുത്തു കളയാം) മുട്ടകൾ വിരിഞ്ഞിരിക്കുന്ന സമയത്ത് എറുമ്പുകൾ കൂട്ടിൽ കേറാതെ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുന്ന സമയത്ത്സാധാരണ കൊടുക്കുന്ന ഫുഡിനെക്കാളും അല്പം കൂടുതൽ വെച്ചു കൊടുക്കാൻ ശ്രദ്ധിക്കേണ്ടത് ആണ്. 40 ദിവസം ആകുമ്പോൾ കുഞ്ഞുങ്ങൾ പൂർണ വളർച്ചയിൽ എത്തും, വളർച്ച എത്തിയ കുഞ്ഞുങ്ങൾ പുറത്തിറങ്ങിയാലും അവക്ക് അവയുടെ മാതാപിതാക്കൾ അവ തനിയെ ഭക്ഷണം കഴിച്ചു പഠിക്കുന്നത് വരെ ആഹാരം കൊടുക്കും, പുറത്തിറങ്ങിയ കുഞ്ഞുങ്ങൾ തനിയെ ആഹാരം കഴിച്ചു തുടങ്ങിയാൽ വേറെ കൂട്ടിലേക്കു മാറ്റി ഇടാം.



അരുമ പക്ഷികൾ [ LOVE BIRDS ]

ചുവപ്പുനിറമായി ഭൂരിഭാഗം ലൌബേഡ്സിന്റേയും ചുണ്ടുകളുടെ നിറം വെള്ളയായിരിക്കും. ബ്ലാക്ക്മാസ്ക്കാണ് വിലയിലെ രാജാവ്. 4500 രൂപയാണ് ഇതിന്റെ മാർക്കറ്റു  വില. പച്ചനിറം, ചുണ്ട് ചുവപ്പ്,മുഖത്തിന് ചുവപ്പിൽ കറുപ്പ് ഷെയ്ഡും ചേർന്നുള്ള  നിറമാണ് ഇതിന്റെ പ്രത്യേകത. മറ്റ് ആഫ്രിക്കൻ  ഇനങ്ങൾക്ക്  2500-3000 രൂപയാണ് വില.

ജനുവരി മുതൽ  ഏപ്രിൽ  അവസാനം വരെയുള്ള സമയമാണ് ലൌബേഡ്സിന്റെ സീസൺ എന്നു പറയുന്നത്. കൂട്ടിൽ തന്നെ നിർമ്മിച്ച് നല്കിയിരിക്കുന്ന കലങ്ങളിലാണ് ഇവ മുട്ടയിടുന്നത്. ഇവ തന്നെ അടയിരിക്കുന്നു. ഒരുമാസം കൊണ്ട് പൂർണ്ണ  വളർച്ചയെത്തി  കുഞ്ഞുങ്ങൾ കലത്തിനു വെളിയിൽ വരും. കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ബ്രഡു നല്കുന്നതാണ് നല്ലതെന്ന് വ്യാപാരികൾ പറയുന്നു. മറ്റുള്ളവയ്ക്ക് സൂര്യകാന്തിചെടിയുടെ വിത്ത് ചെറുപയർ, തിന ചോളം എന്നിവയാണ് പ്രധാനമായും നല്കുന്നത്. ഏകദേശം രണ്ടര മാസമാകുന്പോൾ വില്പ്പന നടത്താമെന്ന് വ്യാപാരികൾ പറയുന്നു. ഇവയെ വളർത്തുന്നതിന് നല്ലതും വൃത്തിയുള്ളതുമായ കൂടുകളാണ് പ്രധാനമായും വേണ്ടത്. ഇവയ്ക്കു നല്കുന്ന വെള്ളവും ഭക്ഷണവും ഓരോ ദിവസവും മാറ്റി നല്കണം. നല്ല പരിപാലനം നൽകിയാൽ നല്ല ലാഭവും കണ്ടെത്താം. ഒരുമാസം 100-150 എണ്ണം വരെ വിൽക്കാൻ സാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പക്ഷി വളർത്തലിൽ താല്പര്യം ഉള്ളവർക്ക് എളുപ്പത്തിൽ ലാഭം ഉണ്ടാക്കുവാൻ സാധിക്കുന്ന ഒന്നാണ് ലൌബേഡ്സ് വളർത്തൽ. വീടിന്റെ മോടികൂട്ടുന്നതിന്റെ ഭാഗമായി നിരവധി ആളുകൾ ഇന്ന് ലൌബേഡ്സിനെ വളർത്തുന്നുണ്ട് .

ഓമന പക്ഷികളുടെ കൂടും തീറ്റക്രമവും


മുഖ്യമായും മാനസ്സിക ഉല്ലാസം  പകർന്നു കൊടുക്കുന്ന പക്ഷികളെയാണ് ഓമനപക്ഷികൾ എന്നു പറയുന്നത്. പല വികസിത രാജ്യങ്ങളിലും മാനസീകവും ശാരീരികവുമായ പല വിഷമതകളുടേയും അതിജീവനത്തിന് അരുമകളായ ജീവികളെ ഉപയോഗിച്ചുവരുന്നു. പെറ്റ്തെറാപ്പി എന്ന പേരിൽ ഒരു ചികിത്സാശാഖതന്നെയുണ്ട്. ഏകാന്തതയെ ചെറുക്കാനും സ്വഭാവരൂപീകരണത്തിന് സഹായിക്കാനും ഇത്തരം ജീവികളെ പ്രയോജനപ്പെടുത്തുന്നു.

പ്രതിഫലം ഒന്നും ഇച്ഛിക്കാതെ നമ്മുടെ വീടുകളിൽ ചെറുകൂടുകളിൽ പലതരത്തിലുള്ള ഓമനപക്ഷികളെയും പലരും വളർത്താറുണ്ട്. ഇത്തരത്തലുള്ള പക്ഷികളാണ് തത്ത, കുയിൽ, മൈന, പ്രാവ് തുടങ്ങിയവ. കൂടാതെ വേറേയും പല ഓമനകളുണ്ട്. ശരിയായ പാർപ്പിടവും തീറ്റയുമില്ലെങ്കിൽ ഇവയുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുന്നു.

പക്ഷുക്കൂടിന്റെ വലുപ്പവും ആകൃതിയും പക്ഷികളുടെ ഇനത്തെ ആശ്രയിച്ചിരിക്കുന്നു. കന്പികൊണ്ടുണ്ടാക്കിയ ദീർഘചതുരാകൃതിയിലുള്ള കൂടുകളാണ് ഉത്തമം. കൂട്ടിൽ പറന്നു കളിക്കാനുള്ള സ്ഥലവും വിശ്രമസ്ഥലവും അഭയസ്ഥലവും ഉണ്ടായിരിക്കണം. പ്രാവുകൾക്ക് മരം കൊണ്ടുണ്ടാക്കിയ മുന്പിൽ ചെറിയ വാതിലുകളുള്ള കൂടുകളോ തൂക്കിയിടാവുന്നതരം കൊട്ടകളോ കൂടുകളായി ഉപയോഗിക്കാം. ഏതുതരം കൂടായാലും ഒരു നല്ല തറ അതിനുണ്ടായിരിക്കണം. അത് വൃത്തിയാക്കാൻ എളുപ്പമുള്ളതുമായിരിക്കണം. വലുപ്പമുള്ളവയ്ക്ക് മരംകൊണ്ടോ കോൺക്രീറ്റുകൊണ്ടോ  ഉണ്ടാക്കിയ തറയിൽ വയര്നെറ്റ്, കന്പി എന്നിവ കൊണ്ടുണ്ടാക്കിയ കൂടുവെയ്ക്കാം. നിലത്ത് കുറച്ച് വിരി ഇട്ട് കൊടുക്കണം. കൂട്ടിനുള്ളിൽ ഒരു മരകൊന്പ് ഉയരത്തിൽ വച്ചുകൊടുക്കുന്നത് നല്ലതാണ്. കൂടുകൾക്ക് മേൽക്കൂരയും വേണം.

പക്ഷികളുടെ തല അഴികൾക്കിടയിൽപ്പെട്ട് അപകടം ഉണ്ടാവാതിരിക്കാൻ അഴികള്തമ്മിലുള്ള അകലം പരമാവധി കുറയ്ക്കണം. തുരുന്പുപിടിക്കാത്ത സ്റ്റീല്കൊണ്ടുണ്ടാക്കി കൂടുകൾ വൃത്തിയാക്കാൻ എളുപ്പമാണ്. ഏതുതരം കൂടായാലും അതിന്റെ വാതിൽ ആവശ്യനുസരണം വലുപ്പമുള്ളതായിരിക്കണം. പക്ഷികൾ കാഷ്ഠത്തിൽ ചവിട്ടിനില്ക്കുന്ന അവസ്ഥ ഒഴിവാക്കണം.

പക്ഷികൾക്ക് ഇരിക്കാനും ചാഞ്ചാടാനുമുള്ള സൌകര്യം കൂട്ടിൽ വേണം. ആടി കളിക്കാൻ കന്പികൊണ്ടോ കയറു കൊണ്ടോ സൌകര്യം ഉണ്ടാക്കാം. വെള്ളപാത്രങ്ങളും തീറ്റപാത്രങ്ങളും മരകന്പുകൊണ്ടോ മുളതടികൊണ്ടോ നിർമ്മിക്കാം. ധാന്യങ്ങളും പൊടിയിനങ്ങളും കൊടുക്കാൻ തുറന്ന പാത്രമാണ് നല്ലത്. ഈ പാത്രങ്ങളിൽ കാഷ്ഠം വീഴാതിരിക്കാൻ ശ്രദ്ധിക്കണം.

ഓനമപക്ഷികൾക്ക് താരതമ്യേന കൂടുതൽ തീറ്റ ആവശ്യമാണ്. ചില പക്ഷികൾ അവയുടെ ശരീരഭാരത്തേക്കാൾ കൂടുതൽ തീറ്റ തിന്നുന്നു. പോഷകങ്ങൾ അടങ്ങിയ തീറ്റ ദിനംപ്രതി രണ്ടുപ്രാവശ്യമെങ്കിലും നല്കണം. ശുദ്ധജലത്തിന് പുറമേ മാംസ്യം, അന്നജം, കൊഴുപ്പ്, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ അടങ്ങിയതായിരിക്കണം തീറ്റ.

വിത്തുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്കുപുറമേ ചിലയിനം ജീവികളേയും തീറ്റയിൽ ഉൾപ്പെടുത്താം. പയർ വർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പ്, മാംസം, ക്ഷീരോല്പ്പന്നങ്ങൾ എന്നിവ കൊടുക്കാം. പക്ഷികൾക്ക് യഥേഷ്ടം ശുദ്ധജലം നല്കണം. എല്ലാ ശരീരധർമ്മങ്ങളുടെയും നിര്വഹണത്തിന് ജലം മുഖ്യഘടകമാണ്. ചെറുപക്ഷികൾക്ക് ഒരു ദിവസം മൂന്നു സ്പൂൺ വരേയും തത്തവർഗ്ഗത്തിലുള്ളവയ്ക്ക് എട്ടുസ്പൂൺ വരേയും വലിയ ഓമനപക്ഷികൾക്ക് പതിനഞ്ച് സ്പൂണും വെള്ളം ആവശ്യമാണ്.

പക്ഷികൾക്ക് കൊടുക്കുന്ന വിത്തുകൾ മുളപൊട്ടാത്തതും കൃമി കീടബാധയേല്ക്കാത്തതുമായിരിക്കണം. 10-20 ശതമാനം  വരെ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉണ്ടാവണം. പക്ഷിത്തീറ്റയിൽ അഞ്ചുശതമാനം വരെ മാംസവും ക്ഷീരോല്പ്പന്നങ്ങളും ഉൾപ്പെടുത്തണം. എളുപ്പം കേടുവരുന്നതിനാൽ മാംസവും ക്ഷീരോല്പ്പന്നങ്ങളും അരമണിക്കൂറിൽ കൂടുതൽ തുറന്ന് വയ്ക്കരുത്. വേവിച്ച വർഗ്ഗങ്ങൾ  5-10 ശതമാനം വരെ ആഹാരത്തിൽ ഉൾപ്പെടുത്താം. തീറ്റയില്‍ ഗ്രിറ്റ് അഥവാ മണൽ ചേർക്കുന്നത് വഴി കാൽസ്യം തുടങ്ങിയ മൂലകങ്ങളുടെ ലഭ്യത ഉറപ്പുവരുത്താം. ഉപ്പ് അധികമാവാതിരിക്കാൾ ശ്രദ്ധിക്കണം.

പലതരം പക്ഷികളും പലതരം തീറ്റയെടുക്കുന്ന സ്വഭാവക്കാരാണ്. മൈനകൾ പ്രാണികളെ കൂടുതല്‍ തിന്നുന്നു. തത്തകൾക്ക് കൂടുതല്‍ ധാന്യമാണ് താല്പര്യം. പയര്‍, മുതിര, അരി, ഗോതന്പ്, പച്ചക്കറി വർഗ്ഗങ്ങൾ, ചോളം, വിത്തിനങ്ങൾ, പൊടിയിനങ്ങൾ, പച്ചിലകൾ, കോഴിത്തീറ്റകൾ, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയെല്ലാം തീറ്റിയിൽ ഉൾപ്പെടുത്താം.

ചെറിയ കുഞ്ഞുങ്ങൾക്ക് വായിലുള്ള തീറ്റ തള്ളിയിറക്കികൊടുക്കണം. ഇതിനായി തീപ്പെട്ടിക്കൊള്ളി, മരച്ചീൾ തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കാം. കുഞ്ഞുങ്ങൾക്ക് അരമണിക്കൂര്‍ ഇടവിട്ട് തീറ്റ നല്കാം. പുഴുങ്ങിയ മുട്ട ചതച്ചത്, ബിസ്ക്കറ്റ് പൊടി, ചെറിയ പുഴുക്കൾ, പാലില്മുക്കിയറൊട്ടി എന്നിവയും ചെറിയ അളവിൽ പയര്‍ വർഗ്ഗങ്ങളും നല്കാം.

കുഞ്ഞികുരുവി


ഓലേഞ്ഞാലിക്കുരുവി എന്ന പുത്തൻ പാട്ടുകേൾക്കുമ്പോൾ മനസ്സില്‍ ഗൃഹാതുരത്വം ഉണരുന്നുണ്ടോ? തൊടിയിലെ മരങ്ങളിൽ തൂങ്ങിയാടി മനോഹരമായ കൂട് നെയ്തൊരുക്കുന്ന ആറ്റക്കുരുവികളെ ഓർമ്മയുണ്ടോ? നമ്മുടെ പ്രിയപ്പെട്ട കുഞ്ഞികുരുവികളോട് സാദൃശ്യമുള്ള കിളികളാണ് ഫിഞ്ചുകൾ. ഒപ്പം വയൽക്കിളികൾ എന്ന ഓമനപ്പേരില്‍ വിളിക്കാവുന്ന ജാവപക്ഷികളുമുണ്ട്. കുഞ്ഞുപക്ഷികളെങ്കിലും വിപണിയില്‍ ഏറെ പ്രിയമുള്ള ഇവര്‍ ചിറകുകളുടെ വർണ്ണവ്യത്യാസംകൊണ്ടും മധുരമാർന്ന സ്വരവിന്യാസത്താലും അതിവേഗ ചലനങ്ങള്കൊണ്ടും പക്ഷിപ്രേമികളുടെ മനസ്സ് കീഴടക്കികഴിഞ്ഞിരിക്കുന്നു.

ഫിഞ്ചുകളുടെ വിസ്മയലോകം


നമ്മുടെ തൂക്കണാംകുരുവികളുടെ രൂപസാദൃശ്യം പേറുന്ന ഫിഞ്ചുകൾ കേവലം 10-15 സെ.മീ. വലുപ്പമുള്ള കുഞ്ഞിക്കിളികളാണ്. സീബ്രഫിഞ്ച്, ബംഗാളീസ് ഫിഞ്ച്, ഗൂള്ഡിയര്ഫിഞ്ച്, കട്ട്ത്രോട്ട് ഫിഞ്ച്, ഗ്രാസ്ഫിഞ്ച്, സ്റ്റാര്ഫിഞ്ച്, കാര്ഡിനല് ഫിഞ്ച് തുടങ്ങിയ വിപുലമായ ഇന വൈവിധ്യം  ഫിഞ്ചുകളിലുണ്ട്. വാക്സ്ബില്സ്, നണ്സ് എന്നിവയും ഇവരുടെ കുടുംബക്കാരൻ തന്നെ.

ചെറിയ കണ്ണികളുള്ള  വലക്കൂടുകളാണ് ഫിഞ്ചുകളെ പാർപ്പിക്കാൻ ഉത്തമം. ഒരുജോഡിയെ പാർപ്പിക്കാൻ 1X1X2 അടിവിസ്തീർണ്ണമുള്ള കൂടുകൾ മതി. ജന്മശത്രുക്കളായ ഉറുന്പുകൾ, പല്ലികൾ എന്നിവയില്‍ നിന്നും സംരക്ഷണം നല്കണം. കൂടുവൃത്തിയായി സൂക്ഷിച്ചും കൂടിന്റെ കാലുകൾ വെള്ളത്തിൽ ഉറപ്പിച്ചു നിർത്തിയും ഉറുന്പുകളെ അകറ്റാം. മഞ്ഞൾപ്പൊടി വിതറുന്നതും നല്ലതാണ്. കൂടുണ്ടാക്കാൻ ഉപയോഗിക്കുന്ന പലകളുടെ വിടവ് പല്ലികൾക്ക്  കടക്കാന്കഴിയാത്തവിധമായിരിക്കണം. പുതുവെള്ളത്തിൽ കുളിക്കുന്ന പതിവുള്ളതിനാല്‍ വെള്ളപാത്രത്തിലെ വെള്ളം ദിവസേന മാറ്റിവെയ്ക്കണം.

കുതിർത്തു ചതച്ച തിന, കടല, ചെറുപയർ,നീളമുള്ള പച്ചപയർ അരിഞ്ഞത് എന്നിവ തീറ്റയായി നല്കാം. പ്രജനന സമയത്ത് ബ്രഡ് പാലിൽ കുതിർത്തു നല്കാം. ഒപ്പം ജീവനുള്ള പ്രാണികൾ, പഴമീച്ചകൾ, പുഴുക്കൾ എന്നിവ നല്കണം. തൂവലുകളുടെ വർണ തീഷ്ണത കൂട്ടാൻ കാരറ്റ് പുഴുങ്ങിയത്, മരക്കരി, കണവനാക്ക്, ചുടുകട്ടപ്പൊടി എന്നിവയും തീറ്റയിൽ ചേർത്ത് നല്കാം.

ഒരു വയസ്സെത്തുമ്പോൾ ഫിഞ്ചുകളെ ഇണചേർക്കാം. വർഷത്തിൽ മൂന്നുനാലുതവണ പ്രജനനം നടക്കാറുണ്ട്. സ്വന്തമായി അടയിരിക്കാൻ കൂട് ഒരുക്കുന്നവരാണ് ഇവര്‍. ചിരട്ട അറയായി ഉപയോഗിക്കുന്നതാണ് ഉത്തമം. ചകിരി, പുല്നാന്പുകൾ, തണ്ടുകൾ, കൊതുന്പ്, ഇവയൊക്കെ കൂടുകൂട്ടാൻ ഒരുക്കിക്കൊടുക്കാവുന്നതാണ്. ഒരുസമയത്ത് പിടക്കിളികള്‍ 5-6 മുട്ടകളിടുന്നു. പെണ്കിളികള്‍ മുഴുവൻ സമയം അടയിരിക്കുകയും 11-13 ദിവസത്തിനുള്ളില്‍ മുട്ട വിരിയുകയും ചെയ്യുന്നു. ആദ്യ ആഴ്ച ഇണക്കിളികള്‍ ചേർന്ന് കുഞ്ഞുങ്ങളെ ഊട്ടുന്നു. മൂന്നാഴ്ച കഴിയുന്പോൾ കുഞ്ഞുങ്ങൾ സ്വതന്ത്രരാവുന്നതോടെ പെണ്കിളി വീണ്ടും മുട്ടയിട്ടുതുടങ്ങുന്നു.

കാലാകാലങ്ങളായി മനുഷ്യര്‍ പലതരം പക്ഷികളെ വളര്‍ത്തിവരുന്നു. എന്നാല്‍ പരമ്പരാഗതശൈലിയില്‍ ഇന്നും തുടര്‍ന്നുവരുന്ന പരിചരണ രീതികള്‍ക്ക് അപാകതകളേറെയുണ്ട്. അത് അവയുടെ പ്രജനനം, സ്വഭാവം, പ്രതിരോധശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യും.

അലങ്കാരപ്പക്ഷികളെ വളര്‍ത്തല്‍, പ്രജനനം, വിപണനം എന്നിവ ഭാരതത്തിലുടനീളം ഇന്ന് ചെറുകിട കൃഷിയായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍നിന്നു സഹായങ്ങളില്ലാതെതന്നെ ഇത്തരത്തിലുള്ള നൂതന കൃഷിരീതികള്‍ വ്യാപിക്കുന്നതു പ്രശംസയര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ അവയുടെ പരിചരണത്തിലുള്ള പോരായ്മകള്‍ പക്ഷികളുടെ പ്രജനനത്തിലും സ്വഭാവരീതികളിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്. ഓരോ ഇനം പക്ഷികള്‍ക്കും പ്രത്യേകം പ്രത്യേകം പരിപാലന രീതികളാണുള്ളത്.

അരുമപ്പക്ഷികളില്‍ കുഞ്ഞന്‍മാരായ ഫിഞ്ചുകളുടെ പരിചരണ പ്രജനന രീതികളെപ്പറ്റിയാണ് ഈ ലക്കത്തില്‍ പരാമര്‍ശിക്കുന്നത്. തിന, തുളസിയില എന്നിവയാണ് സാധാരണയായി പലരും ഫിഞ്ചുകള്‍ക്കു നല്കാറുള്ളത്. സീബ്രാ ഫിഞ്ച്സ്, കട്ട്ത്രോട്ട് ഫിഞ്ച്സ്, കോര്‍ഡന്‍ ബ്ളൂ ഫിഞ്ച്സ് , ജാവാ കുരുവികള്‍ ബംഗാളി ഫിഞ്ച്സ്, ഔള്‍ ഫിഞ്ച്സ് , ലോംഗ്ടെയ്ല്‍ ഫിഞ്ച്സ് ഗോള്‍ഡിയന്‍ ഫിഞ്ച്സ്, സ്റാര്‍ ഫിഞ്ച്സ് എന്നിവ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഫിഞ്ച് ഇനങ്ങളാണ്.

ഫിഞ്ചുവര്‍ഗങ്ങള്‍ എല്ലാംതന്നെ അവരുടേതായ സാമൂഹിക ചുറ്റുപാടില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ വലിയ കൂടുകളൊരുക്കുവാന്‍ ശ്രദ്ധിക്കണം. കൂടിനുപയോഗിക്കുന്ന വലയുടെ കണ്ണികളുടെവലിപ്പം അര ഇഞ്ചോ അതില്‍ താഴെയോ ആകുന്നതാവും ഉത്തമം. ഇത്തരം വലകള്‍ ഉപയോഗിച്ചാല്‍ ഫിഞ്ചുകള്‍ക്കും അവയുടെ മുട്ടകള്‍ക്കും ഭീഷണിയാകുന്ന ഉരഗങ്ങളില്‍നിന്നു സംരക്ഷണം നല്കാന്‍ സാധിക്കും.

ഒരു ജോടി ഫിഞ്ചിനു ഒന്നര മുതല്‍ രണ്ടു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കൂടുകളുടെ വലിപ്പം കൂടുന്നതിനുസരിച്ച് അവയുടെ രോഗപ്രതിരോധശേഷിയും കൂടും. കാരണം വലിയ കൂടുകളില്‍ പറന്നുടക്കുന്നതിലൂടെ വ്യായാമമാകും, അത് ആരോഗ്യത്തിനു നല്ലതാണ്. ഫിഞ്ചുകള്‍ തുറസായ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും വസിക്കുന്നവ ആയതിനാല്‍ വലിയ കൂടുകളൊരുക്കുമ്പോള്‍ അവയില്‍ ചെടികള്‍ വളര്‍ത്തുന്നത് നല്ലതാണ്. ഇത്തരം ചെടികളില്‍ വന്നിരിക്കുന്ന ചെറുപ്രാണികളെ പക്ഷികള്‍ ആഹാരമാക്കുകയുംചെയ്യും.

പ്രജനത്തിനായുള്ള കൂടൊരുക്കുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രജനത്തിനായി മണ്‍കുടങ്ങള്‍, മരപ്പെട്ടികള്‍, ചിരട്ട എന്നിവ കൂടിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ ഘടിപ്പിക്കാം. ഇതുവഴി അവയ്ക്ക് ഇഷ്ടാനുസരണം പ്രജനന കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഫിഞ്ചുകള്‍ പ്രകൃതിദത്ത കൂടു നിര്‍മിക്കുന്നതില്‍ അതിസമര്‍ഥരാണ്. അതിനായി കൂടിനുള്ളില്‍ ചകിരിനാരുകള്‍, പഞ്ഞി, ചെറിയ ഓലക്കീറുകള്‍, നീളമുള്ള ഉണങ്ങിയ പുല്ല് എന്നിവ നല്കണം. ഇത്തരം കൂടുകളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കും. ഫിഞ്ചുകളെ വളര്‍ത്തുന്നവരുടെ ഒരു പൊതു പരാതിയാണ് കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നു അല്ലെങ്കില്‍ മറ്റുള്ളവ ഇവയെ ആക്രമിക്കുന്നു എന്നുള്ളത്. ഫിഞ്ചുകള്‍ സ്വയം മേയുന്ന കൂടുകളില്‍ ഇത്തരം പ്രശ്നങ്ങൾ കുറവുള്ളതായി കണ്ടുവരുന്നു.

ഭക്ഷണക്രമം


പൊതുവായി നല്കാറുള്ള തീറ്റയോടൊപ്പം പലതരം ചെറുധാന്യങ്ങള്‍ നല്കുന്നത് നല്ലതാണ്. റാഗി, നുറുക്കിയ ഗോതമ്പ്, ചെറുപയര്‍ നുറുക്കിയത് എന്നിവ നല്കാം. ഇവയോടൊപ്പംതന്നെ തിന, ഗോതമ്പ്, ചെറുപയര്‍ എന്നിവ മുളപ്പിച്ച് അവയുടെ നാമ്പുകള്‍ ശരാശരി രണ്ടു ദിവസം വളര്‍ച്ചവരുമ്പോള്‍ ഉപയോഗിക്കാം. ഉണങ്ങിയ ധാന്യങ്ങളേക്കാളും പ്രിയം മുളപ്പിച്ച ധാന്യങ്ങളും അവയുടെ ഇലകളുമാണെന്നു കാണാം.

എല്ലാത്തരം ഫിഞ്ചുകളും ചെറുപ്രണികളെയും പുഴുക്കളെയും മറ്റും കഴിക്കുന്നവയാണ്. അത്തരം പുഴുക്കളെ നിസാരമായി വളര്‍ത്തിയെടുക്കാന്‍ കഴിയും. ഇതിനായി ഒരു ബ്രഡില്‍ അല്പം പാലൊഴിച്ച് കുതിര്‍ത്ത് രണ്ടുദിവസം വച്ചാല്‍മതി. ഇങ്ങനെയുണ്ടാകുന്ന പുഴുക്കളെ ഫിഞ്ചുകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ പുതുഭക്ഷണശീലങ്ങളോട് പരിചയപ്പെടാന്‍ അല്പം കാലതാമസമെടുത്തേക്കാം.

മുളപ്പിച്ച ധാന്യങ്ങളോടൊപ്പംതന്നെ മുരിങ്ങ, മല്ലി, പുതിന തുളസി, പനിക്കൂര്‍ക്ക തുടങ്ങിയവയുടെ ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രജനനം എളുപ്പമാകും. കാരണം ഇത്തരം ഇലകളില്‍ ഫോളിക് ആസിഡിന്റെ അംശം വളരെ കൂടുതലാണ്. കൂടാതെ പുഴുങ്ങിയ മുട്ട, ബ്രഡ്, മറ്റു ധാതുലവണങ്ങൾ, വൈറ്റമിന്‍ മരുന്നുകള്‍ എന്നിവ ഒരുമിച്ച് നല്കുന്നത് പക്ഷികള്‍ക്കു മികച്ച രോഗപ്രതിരോധശേഷി നല്കുകയും തൂവലുകള്‍ക്കു തിളക്കം കൂട്ടുകയും ചെയ്യുന്നു.

ഫിഞ്ചുകള്‍ വൃത്തിക്കു പ്രാധാന്യം നല്കുന്നതിനാല്‍ അവയ്ക്ക് കൂടുകളില്‍ ശുദ്ധജലം ഉറപ്പാക്കണം. കൂട്ടിലെ കുടിവെള്ളം ദിവസേന മാറ്റി നല്കണം. പരന്ന പാത്രങ്ങളില്‍ വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം.

കൂട്ടമായി വളര്‍ത്തുന്നവര്‍ പല ഇനത്തിലുള്ള ഫിഞ്ചുകളെ ഒരു കൂട്ടില്‍തന്നെ വളര്‍ത്താറുണ്ട്. എന്നാല്‍ അങ്ങനെ വളര്‍ത്തുമ്പോള്‍ ഒരേ സ്വഭാവഗുണങ്ങളുള്ളവയെ ഒരുമിച്ചു പാര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം പരസ്പരം ആക്രമിക്കാനുള്ള പ്രവണത ചില ഫിഞ്ചുകള്‍ക്കുണ്ട്. കട്ട്ത്രോട്ട് ഫിഞ്ച്സ്, ഔള്‍ ഫിഞ്ച്സ്, സീബ്ര ഫിഞ്ച്സ് എന്നിവ പ്രജനന കാലങ്ങളില്‍ വൈകാരിക പ്രതികരണം കൂടുതലുള്ളവയാണ്. അവയെ ഒരുമിച്ച് വലിയ കൂടുകളില്‍ പ്രജനനതിന് ഉപയോഗിക്കാന്‍ സാധ്യമല്ല. ഇനംതിരിച്ച് പ്രത്യേകം കൂടുകളില്‍ പാര്‍പ്പിക്കാം. ഒപ്പം അന്തര്‍പ്രജനനം നടക്കാന്‍ സാധ്യതയുള്ള ഇനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കണം. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫിഞ്ചുകളെ ആരോഗ്യത്തോടെ വളര്‍ത്താനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചെടുക്കാനും സാധിക്കും.

ജാവാ കുരുവികൾ


ജാവ, ബാലി, ഇന്തോനേഷ്യന്‍ ദ്വീപുകളാണ് ഇവയുടെ ജന്മദേശം. നെല്വയലുകളും മുളങ്കാടുകളും സ്വാഭാവിക ആവാസകേന്ദ്രം. വയൽകിളികൾ എന്ന് പേരിട്ട് ഇവയെ വിളിക്കുന്നു. ആൽബിനൊവൈറ്റ്, റെഡ്ഐ, ബ്ലാക്ക്ബിസ്ക്കറ്റ് എന്നിവയാണ് പ്രധാന ഇനങ്ങൾ. എല്ലാ ഇനങ്ങൾക്കും കണ്ണുകൾക്ക് ചുറ്റും ചുവന്ന വളയമുണ്ട്. 75x45x50 സെ.മീ. വിസ്‌തീർണമുള്ള കൂട്ടില്‍ ഒരു ജോഡിയെ വളർത്താം. എട്ട് ഒന്പത് മാസം പ്രായമാകുന്പോൾ മുട്ടയിട്ടു തുടങ്ങുന്നു. 30x25x25 സെ.മീ.വലുപ്പവും 5 സെ.മീ. പ്രവേശനദ്വാരവുമുഴള്ള അറവേണം അടയിരിക്കാന്‍. ഒരു സമയത്ത് 4.6 മുട്ടകൾ. മുട്ട വിരിയാൻ 13 ദിവസമെടുക്കും. ഒരു വർഷം നാല് പ്രാവശ്യം മുട്ടകൾ ഇടുന്നു. ഒരേ നിറമുള്ള ആണിനേയും  പെണ്ണിനേയും തിരിച്ചറിയാന്‍ വിശഷമമാണ്. പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് കൂട്ടിലെ കന്പില്‍ പൊങ്ങിച്ചാടുന്നവയായിരിക്കും ആണ്കിളികൾ. തിന, പയർ, കടല എന്നിവ തീറ്റയാക്കാം.